Tuesday, 25 June 2013

ലണ്ടനിലെ ആദ്യ ജോലി

വിവാഹ നിയമത്തിന്റെ ചില നൂലാമാലകൾ മൂലം ഭർത്താവ് ലണ്ടനിൽ ഉണ്ടെങ്കിലും സ്ടുടന്റ്റ് വിസയിലാണ്, ഇവിടേയ്ക്ക് വന്നത്. അല്ലെങ്കിൽ വിസ ആവശ്യത്തിനാണ്, വിദ്യാർഥി ആയതെന്ന് പറയാം. ഇവിടെയുള്ള കലാലയത്തിൽ അപേക്ഷ കൊടുക്കും മുമ്പേ കൻസൽറ്റന്റ് പണഞ്ഞു, " മാഡം അവിടെ ചെന്നാൽ ഇരുപതു മണിക്കൂർ ആഴ്ചയിൽ ജോലി ചെയ്യാം. ഒരു മണിക്കൂറിനു പതിനഞ്ചു മുതൽ ഇരുപതു പൌണ്ട് വരെ കിട്ടും". ഞാൻ മാക്സിമത്തിൽ ഇട്ടു കൂട്ടി. ഇരുപത് ഗുണം ഇരുപത്, നാനൂറ്. നാനൂറ് ഗുണം നാല് , ആയിരത്തി അറുനൂറ്. മാസം ഒന്നര ലക്ഷത്തോളം ഇന്ത്യൻ രൂപ. വിദ്യാ സമ്പന്നയായ ഏതൊരു ഇന്ത്യാകാരനേയും പോലെ എന്റെ ജോലി സ്വപ്നവും സട കുടർന്നെഴുന്നേറ്റു.

എന്തായാലും സ്ടുടന്റ്റ് ആയി. ആഗസ്ത് മുതലുള്ള തണുപ്പു മൂലം ലക്ഷ സ്വപ്നം ക്രമേണ മാറി തുടങ്ങിയെങ്കിലും ഫെബ്രുവരിയിൽ അത് വീണ്ടും തല പൊക്കി. അങ്ങിനെയാണ്, സി.വി.എന്ന എന്റെ മഹത്തായ കരിക്കുലം വിറ്റെ ഒരു നാൾ ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടത്.

ഒരു ദിവസം എനിക്കൊരു മെയിൽ വന്നു.delta-itltd.co.uk എന്ന കമ്പനിയിൽ നിന്നായിരുന്നു, അത്. അവരുടെ ഫിനാൻഷ്യൽ സപ്പൊർട്ട് ഏജന്റ് ആയി എന്നെ നിയമിക്കാൻ ആഗ്രഹമുണ്ടെന്നും, താല്പര്യമുണ്ടെങ്കിൽ മറുപടി അയക്കുവാനുമായിരുന്നു മെയിൽ. പണ്ട്, നാട്ടിലായിരുന്നപ്പോൾ ഓൻലൈനിൽ കണ്ടന്റ് വ്രൈറ്റർ ആയി ജോലി നോക്കിയതും ശമ്പളം തപാലിൽ അയച്ചു തന്നതും ഓർമ വന്നു. ഇത്തവണയും ഭര്ത്താവ് ഉടക്കി.

delta-itltd.co.uk വല്ല തട്ടിപ്പ് കമ്പനിയായിരിക്കും, നീ അയക്കണ്ട. ഞാനുണ്ടോ വിടുന്നു. എല്ലാത്തിനെയും പെസിമിസ്റ്റ് ആയി കാണുന്നതു തന്നെ ഒരു രോഗമാണെന്നായിരുന്നു, ഇത്തവണ എന്റെ വാദം.

എന്തായാലും ഞാൻ മറുപടി അയച്ചു. അവരുടെ ജോലിയാണെങ്കിൽ തീരെ നിസ്സാരം. വീട്ടിലിരുന്നു ചെയ്താൽ മതി. എനിക്ക് ഏതെങ്കിലും യു. കെ. ബാങ്കിൽ അക്കൌണ്ട് ഉണ്ടായിരിക്കണം. അവർ എന്റെ അക്കൌണ്ടിലേക്ക് അയച്ചു തരുന്ന പണം തട്ടാതെ തടയാതെ ഒരു മണിക്കൂറിനുള്ളിൽ ഞാൻ പോസ്റ്റ് ഓഫീസ് വഴിയോ വെസ്റ്റേർന് യൂണിയൻ മണി ട്രാൻസ്ഫർ വഴിയോ അവർ പറയുന്ന ആളിന് അയച്ചു കൊടുക്കണം. എനിക്ക് കമ്മീഷൻ തരും. മാസം ആയിരത്തി അഞ്ഞൂറ് പൌണ്ട് ശമ്പളവും. കൂടാതെ പ്രമോഷനും ഉണ്ടത്രേ. ഇന്നേ വരെ ഒരു നല്ല ജോലി കിട്ടിയിട്ടില്ല. അതിനാൽ പടച്ചവൻ കാട്ടി തന്ന വഴിയായിരിക്കും എന്ന് കരുതി, അപേക്ഷിച്ചു.

ആദ്യത്തെ രണ്ടു ദിവസം അവർ നിർദ്ദേശങ്ങൾ തന്നു കൊണ്ടിരുന്നു. ഇതൊരു അമേരിക്കൻ കമ്പനിയാണെന്നും കമ്പ്യൂട്ടർ മേഖലയിലുള്ള ഇന്ത്യയുടെ അധിക ചെലവ് മൂലം അവർക്ക് കിഴക്കാൻ യൂറോപ്യൻ രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരുന്നുവെന്നുമെല്ലാം സൈറ്റിൽ തന്നെ വിശദമായി വ്യക്തമാക്കിയിട്ടുണ്ടായിരുന്നു.

രണ്ടു ദിവസം കഴിഞ്ഞു ആദ്യത്തെ ടാസ്ക് വന്നു. കൂടാതെ ഒരു നിര്ദ്ദേശവും, കമ്പനിക്കു അധികം പണം അവരുടെ തൊഴിലാളികൾക്ക് അയക്കാൻ കഴിയാത്തതിനാൽ ഇത് വ്യക്തികളുടെ പേരില് നിന്നായിരിക്കും അയക്കുന്നത്.

ഒരു നിഖിഷ സലീമിന്റെ അക്കൌണ്ടിൽ നിന്ന് എനിക്ക് അയ്യായിരം പൌണ്ട് അയച്ചിരിക്കുന്നു. ഞാനിതു ഒരു മണിക്കൂറിനുള്ളിൽ രണ്ടു പേർക്കായി ജീവിതത്തിൽ ആദ്യമായി കേട്ട ഒരു രാജ്യത്തേക്ക് അയച്ചു കൊടുക്കണം. എനിക്കൊരല്പം പേടി തോന്നി തുടങ്ങി. എവിടെയോ ഒരു പന്തി കേടുണ്ട്. അയക്കുന്നത് നിഖിഷ സലിം. കിട്ടുന്നത് ഒരു ബന്ധവുമില്ലാത്ത ചില പേരുകാർ.

ഞാൻ ഭർത്താവിനെയും കൂട്ടി ബാങ്കിലേക്ക് ഓടി. അവിടെ ചെന്നപ്പോൾ അതാ തലയിൽ ഇടിത്തീ പോലെ അവരുടെ മൊഴി. ആയിരത്തി അഞ്ഞൂറ് പൌണ്ടിൽ കൂടുതൽ ഒരു ദിവസം പിൻവലിക്കാൻ പാടില്ലാത്രേ. കഴിഞ്ഞ ദിവസം ബാങ്കിൽ ചെന്ന് അന്വേഷിച്ചപ്പോൾ അവർ എത്ര വേണമെങ്കിലും പിൻ വലിക്കാം എന്ന് ഉറപ്പു നല്കിയതാണ്. ആ ഉറപ്പിൻ മേലാണ് ടെല്ട കമ്പനിയിൽ ജോലിക്കു ചേർന്നത്. എന്തായാലും ഒരു വിധം ഹെഡ് ആപ്പീസിൽ പോയി പണം പിൻ വലിച്ചു പറഞ്ഞ നിർദ്ദേഷിച്ച ആളുകൾക്ക് അയച്ചു കൊടുത്തു. കാറിലിരുന്നു ഭർത്താവ് പിറുപിറുത്തു, ഇത് മണി ലോൻഡരിങ്ങ് അല്ലാതെ മറ്റൊന്നുമല്ല.

വീട്ടിലെത്തിയ ഉടനെ തന്നെ അയച്ച ചീട്ടിന്റെ ഫോട്ടോ കോപ്പി എടുത്തത് കമ്പനിക്കു അയച്ചു. കൂടെ ഒരു മെസ്സേജും, " എനിക്ക് ആയിരത്തി അഞ്ഞൂറ് പൌണ്ടിൽ കൂടുതൽ പിൻ വലിക്കാൻ കഴിയില്ല. അതുകൊണ്ട്, ആ ലിമിറ്റിൽ ഉള്ള ജോലി തന്നാൽ മതി".

വീണ്ടും സമാധാനക്കേട് തുടങ്ങി. എന്താണു മണി ലോണ്ടരിംഗ്? ലോ കോളേജിൽ ഇരുപത്തി നാല് വിഷയത്തിൽ പരീക്ഷ പാസായി വക്കീലുദ്യോഗം നേടിയിട്ടും ഹൈ കോടതിയിൽ ഇത്രനാൾ പ്രാക്ടീസ് ചെയ്തിട്ടും ഇങ്ങനെ ഒരു വിഷയം മുന്നില് വന്നു പെട്ടിട്ടില്ല.

ഏയ് , സീരിയസ് ആകാൻ വഴിയില്ല, ഞാൻ മനസ്സിൽ പറഞ്ഞു, സമാധാനിച്ചു, എന്നാലും ഇന്റർനെറ്റിൽ തപ്പി. "മണി ലൗന്ദരിങ്ങ് ലോ ഇൻ യു.കെ." ഞെട്ടി പോയി. അതൊരു സീരിയസ് ഒഫന്സ് ആണു. അതിൽ ഭാഗഭാക്കാകാൻ പാടില്ല. അറിഞ്ഞാൽ ഉടനെ രിപ്പോർട്ട് ചെയ്യണം. ഞാൻ ആർക്കെതിരെ റിപ്പോര്ട്ട് ചെയ്യും. മണി ലോന്ദരിങ്ങ് ഒഫന്സ് ആണു. പക്ഷേ ദൽറ്റ ലിമിട്ടദ് ഇന്റർനെറ്റിൽ കണ്ണു മിഴിച്ചു കിടന്നു വിലസി ബിസിനസ് നടത്തുന്ന ഒരു അമേരിക്കൻ കമ്പനിയാണ്. പോരാത്തതിനു അവര്ക്ക് യു. കെ.യിൽ ഓഫീസുമുണ്ട്. ഒരു സ്റ്റുദന്റ് ആയ എനിക്കിവിടെ രസിഡൻസ് പെർമിറ്റ് പോലും നാമ മാത്രം. എന്നാലും ഞാൻ പരാതി കൊടുക്കേണ്ട ആപ്പീസുകളൊക്കെ കണ്ടു വെച്ചു. എല്ലാം ഓൻലൈനിൽ മാത്രം. ഇനി ഇതൊരു മണി ലോന്ദരിങ്ങ് ഒഫന്സ് ആണെങ്കിൽ ഇതൊരു ഗുരുതരമായ സൈബർ കുറ്റവും ആണ്.

എന്തായാലും പിറ്റേ ദിവസം നാട്ടിലേക്കു പോയി. പതിനഞ്ചു ദിവസം കഴിഞ്ഞ് മടങ്ങി വന്നു ബാങ്കിൽ നിന്നും ക്യാഷ് പിൻ വലിക്കാൻ നോക്കുമ്പോളതാ എ. ടി .എം. മഷീൻ നിന്ന് തർക്കിക്കുന്നു. തർക്കത്തിനൊടുവിൽ ബാങ്കിൽ പോയി പരിഹാരം കാണാമെന്നു വച്ചു, ഭർത്താവിനെയും കൂട്ടി പോയി. ഇടി വെട്ടേറ്റവനെ പാമ്പ് കടിച്ചെന്ന പോലെയതാ ആ ഭീകര വാർത്ത, ഞാൻ മോഷ്ടിച്ച പണം ഉപയോഗിച്ചുവെന്നും അതിനാൽ എന്റെ അക്കൌണ്ടിലേക്ക് വന്നു കൊണ്ടിരുന്ന ഭര്ത്താവിന്റെ മാസ വരുമാനം അവർ ഈടാക്കിയെന്നും, ബാലന്സ് തുക ഓവർ ഡ്രാഫ്റ്റ് ആയി ഞാൻ ബാങ്കിനു കൊടുക്കണം എന്നുമായിരുന്നു, അവരുടെ പ്രതിവിധി.

ഭര്ത്താവ് സമാധാനിപ്പിച്ചു, നാം ഹലാലായി ഉണ്ടാക്കിയതാണെങ്കിൽ തിരിച്ചു കിട്ടും. എനിക്ക് പൊട്ടി കരയാൻ തോന്നി. പെസിമിസം രോഗമാണെന്നു വരെ പറഞ്ഞിറങ്ങി തിരിച്ചിട്ടു രണ്ടു ചീത്ത പറഞ്ഞിരുന്നെങ്കിൽ സമാധാനം തോന്നിയേനെ.

അവിടം കൊണ്ടും കഥ അവസാനിക്കുന്നില്ല. ഞാൻ കണ്ട എല്ലാ സൈറ്റിലും ഓൻലൈൻ ആയി പരാതി നല്കി. എന്റെ ബാങ്കായ സാന്റാന്ദർ ബാങ്ക് പിറകെ നിന്ന് മാറുന്നില്ല. അവര്ക്കവരുടെ ഓവർ ഡ്രാഫ്റ്റ് പണം വേണം. എന്റെത് സ്ടുടന്റ്റ് അക്കൌണ്ട് ആണു. എനിക്കവർ ഓവർ ഡ്രാഫ്റ്റ് ഫസിലിറ്റി തന്നിട്ടില്ല. ഞാൻ അപേക്ഷിച്ചിട്ടില്ല.ഞാൻ ബാങ്കിന്റെ ഒരു പൌണ്ട് പോലും ഉപയോഗിച്ചിട്ടില്ല. ഞാൻ ചെയ്താ കുറ്റം ഞാൻ മോഷ്ടിച്ച പണം ഉപയോഗിച്ചു. മോഷ്ടിച്ച പണം ഉപയോഗിച്ചുവെന്നു ബാങ്കിനു ബോധ്യപ്പെട്ടാൽ ബാങ്കുകൾക്ക് അത് തിരിച്ചു മോഷ്ടിക്കാം. ഇതും മണി ലോന്ദരിങ്ങിന്റെ ഒരു ഭാഗം.

ഞാൻ ഫിനാൻഷ്യൽ ഓംബുഡ്സ് മാനിൽ പരാതി നല്കി. പരാതി പരിഗണനയിൽ ആണ്. എന്റെ പരാതി അവർ തിരസ്കരിച്ചു. ഇവിടെ ലീഗൽ ഓംബുഡ്‌സ്മാൻ, ഫിനാൻഷ്യൽ ഓംബുഡ്‌സ്മാൻ എന്ന പേരിലൊക്കെ ഉദ്യോഗസ്ഥന്മാർക്കും സ്ഥാപനങ്ങൾക്കും എതിരെ പരാതികൾ പരിശോധിക്കാൻ വേറെ സ്ഥാപനങ്ങളും ഉദ്യോഗസ്ഥരുമുണ്ട്. പക്ഷേ അവരിലൂടൊണ് കയറിയിറങ്ങിയാൽ മനസ്സിലാകും സാധാരനക്കാരനെത്ര അപ്രാപ്യമാണ് അവയുടെ രീതികളെന്ന്. ബാങ്ക് ഇതിനകം കളക്ഷൻ ഏജൻസിയെ വിട്ടു. എന്റെ അയ്യായിരം പൗണ്ട് പോയി കിട്ടി.

2 comments:

  1. ബുദ്ധിയുണ്ട് പക്ഷെ വിവരമില്ല! എന്നാരോ പറഞ്ഞപോലെ ആയല്ലോ വക്കീല്‍ മാഡം കാര്യങ്ങള്‍.

    ReplyDelete
  2. എന്തായാലും അനുഭവം കൊള്ളാം ചെറിയ ഒരു പണി കിട്ടിയില്ലേ..അനുഭവങ്ങള്‍ പാളിച്ചകള്‍ - നിയമം അറിയാവുന്ന നിങ്ങള്‍ക്ക്നി തന്നെ യമത്തിന്റെ നൂലാമാല ചൂണ്ടിക്കാണിച്ച് ഉദ്യോഗസ്ഥർ നമ്മുടെ അവകാശങ്ങൾ ചവിട്ടിമെതിക്കുന്നു എന്നതല്ലേ സത്യം...നമുക്ക് ഉണ്ടാവുന്ന .അനുഭവം ഗുരു. ഓരോ അനുഭങ്ങളെ പറ്റിയും എഴുതാന്‍ പറ്റണമെങ്കില്‍ നാം ആ അനുഭവങ്ങളെ അതിജീവിക്കേണ്ടിയിരിക്കുന്നു അനുഭവങ്ങൾ പങ്കു വെച്ചതിനു നന്ദി ഇനിയും കൂടുതൽ എഴുതാൻ ഈ അനുഭവം ഒരു പ്രചോദനം ആകും എന്നു കരുതട്ടെ. മികച്ചതാകുന്നുണ്ട്. തുടർന്നും എഴുതുക. ആശംസകൾ.


    ReplyDelete